കെകെ ലതികയുടെ പോസ്റ്റിനെ ന്യായീകരിച്ച് മന്ത്രി എംബി രാജേഷ് രംഗത്തെത്തി

വടകര ലോക് സഭാ തെരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ പരാമർശ സ്ക്രീൻഷോട്ട് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. കെകെ ലതികയുടെ പോസ്റ്റിനെ മന്ത്രി എംബി രാജേഷ് ന്യായീകരിച്ച് രംഗത്തെത്തി. ലതികയുടെ പോസ്റ്റ് വർഗീയ പരാമർശങ്ങൾക്ക് എതിരെയെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. സംഭവത്തിൽ രണ്ട് പരാതികൾ കിട്ടിയിട്ടുണ്ടെന്നും ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി എംബി രാജേഷ് മറുപടി നൽകി.

എന്നാൽ കെകെ ലതികക്കെതിരെ എന്ത് നടപടിയെടുത്തെന്ന് പ്രതിപക്ഷം ചോദിച്ചു. യഥാർത്ഥ ചോദ്യങ്ങളിൽ നിന്ന് സർക്കാർ അകന്ന് പോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. താമ്രപത്രം വേണോ കുറ്റപത്രം വേണോ എന്ന് താൻ പറയുന്നില്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. കെകെ ലതിക കുറ്റം ചെയ്‌തോ ഇല്ലയോ എന്നുള്ള വിധിപ്രസ്താവം നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

 

About The Author

You may have missed