പ്രതിശ്രുത വധു കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതം
പയ്യന്നൂരിലെ സ്വകാര്യ കോളേജിലെ ബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി കിഴക്കേ കണ്ടങ്കാളി അംഗൻവാടിക്ക് സമീപത്തെ എന്‍. നയന(20)യെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിലെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയുടെവാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് ബന്ധുക്കൾ അകത്ത് കയറി നോക്കിയപ്പോഴാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുവിൻ്റെ പരാതിയിൽ
അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂര്‍ പോലീസ് യുവതിയുടെ കിടപ്പുമുറി പൂട്ടി സീൽ ചെയ്തിട്ടുണ്ട്. ഡയറിയും മറ്റും പരിശോധിക്കും.
യുവതി ഉപയോഗിച്ചിരുന്നമൊബൈല് ഫോണ്‍ കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ എസ്.ഐ.എം.കെ.രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ
പോലീസ്ഇന്ന് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. മരണകാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.യുവതിയുമായി പയ്യന്നൂരിന് സമീപത്തെ യുവാവ് കുറച്ചു നാളുകൾക്ക് മുമ്പ് വിവാഹനിശ്ചയം നടത്തിയിരുന്നു.. പിന്നീടും യുവതി പഠനം തുടർന്നിരുന്നു. കണ്ടങ്കാളിയിലെ പ്രകാശന് -ബീന ദമ്പതികളുടെ മകളാണ്. മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടത്തി.