മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍നിന്ന് ചാടിമരിച്ചു
മാവേലിക്കരയില്‍ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ അച്ഛന് ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി. മാവേലിക്കര സ്വദേശി ശ്രീ മഹേഷ് ആണ് ആത്മഹത്യ ചെയ്തത്. വിചാരണക്ക് ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം
കൊല്ലം ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം.
ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റി ട്രെയിനിൽ നിന്നും ശ്രീമഹേഷ് പുറത്തേക്ക് ചാടുകയായിരുന്നു.
2023 ജൂൺ ഏഴിന് രാത്രി ഏഴരയോടെയാണ് മഴു ഉപയോഗിച്ച് നക്ഷത്രയെ ശ്രീമഹേഷ് വെട്ടി കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ സ്വന്തം മാതാവിനെയും ശ്രീമഹേഷ് വെട്ടിപ്പരുക്കേൽപ്പിച്ചു. കൊലപാതകത്തിന് തൊട്ടടുത്ത ദിവസം റിമാൻഡിലായ പ്രതി ജയിലിൽ വച്ച് ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.