മേലെ ചൊവ്വയിലെ മേല്‍പ്പാലം നിര്‍മ്മാണം; ഒക്ടോബര്‍ ആദ്യവാരം നിര്‍മ്മാണോദ്ഘാടനം നടത്താൻ ലക്ഷ്യം

0

കണ്ണൂര്‍ നഗരത്തിലെ പ്രധാന ഗതാഗത കുരുക്കാണ് മേലേചൊവ്വയിലേത്.ഈ കുരുക്കഴിക്കാനുള്ള പദ്ധതികളാണ് ഇപ്പോൾ നടന്നു വരുന്നത്. ഇതിൽ പ്രധാനപ്പെട്ടതാണ് മേലെ ചൊവ്വയിലെ മേല്‍പ്പാലം. അതു യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമത്തിനും കാത്തിരിപ്പിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2016-ലാണ് അടിപ്പാതയ്ക്കുള്ള പദ്ധതി റോഡ്സ് ആന്‍ഡ് ബ്രിഡ്ജ്‌സ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ തയ്യാറാക്കുന്നത്. 2018ല്‍ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി 2021 ല്‍ പൂര്‍ത്തിയായി ഇതിനു ശേഷമാണ് അടിപ്പാത വന്നാൽ കുടിവെള്ള പെപ്പുകള്‍ തകരുമെന്ന പ്രശ്‌നം ഉയര്‍ന്നുവന്നത്.ഇവിടെ ഭൂമിക്കടിയിലുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ മാറ്റണമെങ്കില്‍ അഞ്ചുകോടിയോളം രൂപ ചെലവുവരുമെന്നായിരുന്നു വാട്ടര്‍ അതോറിറ്റിയുടെ കണക്ക്. മാത്രമല്ല പ്രവൃത്തിക്കിടെ എന്തെങ്കിലും സംഭവിച്ചാല്‍ കണ്ണൂര്‍ നഗരത്തിലെ കുടിവെള്ളം മുട്ടുമെന്ന അവസ്ഥയുമുണ്ടാകും. ഇതോടെയാണ് 2023 ല്‍ ബദലായി മേല്‍പ്പാലമാകാമെന്ന് തീരുമാനിച്ച്‌ വിശദമായ പദ്ധതിരേഖ തയ്യാറാക്കിയത്. പദ്ധതിക്ക് കിഫ്ബി അംഗീകാരം കിട്ടുകയും ചെയ്തു.

2024 ല്‍ റീ ടെന്‍ഡറിനുള്ള നടപടികള്‍ തുടങ്ങി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് റീ ടെന്‍ഡര്‍ വിളിച്ചുവെങ്കിലും ഒരു കമ്പനി മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ കുടുങ്ങി മുന്‍പോട്ടു പോയില്ല തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും ടെന്‍ഡര്‍ വിളിച്ചപ്പോള്‍ മൂന്ന് കമ്പനികള്‍ പങ്കെടുത്തു. ഇതില്‍ ഊരാളുങ്കലിനാണ് ടെന്‍ഡര്‍ ലഭിച്ചത്.

424. 60 മീറ്റര്‍ നീളവും ഒന്‍പതു മീറ്റര്‍ വീതിയുമാണ് നിര്‍ദ്ദിഷ്ട മേല്‍പ്പാലത്തിന്റെത്. ഇതില്‍ ഏഴു മീറ്ററാണ് ഗതാഗതത്തിന് ഉപയോഗിക്കുക. രണ്ടു സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെ ആകെ 24 മീറ്ററാകും വീതി. ആറു പിയറുകളിലായാണ് പാലം നിര്‍മ്മിക്കുക. നടുവിലത്തെ പിയര്‍ 35 മീറ്ററുണ്ടാകും. സര്‍വീസ് റോഡിന് 600 മീറ്റര്‍ നീളവും ഓവുചാല്‍ ഉള്‍പ്പെടെ ഏഴു മീറ്റര്‍ വീതിയുമുണ്ടാകും.

About The Author

Leave a Reply

Your email address will not be published. Required fields are marked *