പരുന്തുംപാറയിലെ വിനോദസഞ്ചാര മേഖലയിൽ 110 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറി

0

പരുന്തുംപാറയിലെ വിനോദസഞ്ചാര മേഖലയിൽ 110 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയതായി കണ്ടെത്തൽ. പീരുമേട് തഹസിൽദാരുടെതാണ് കണ്ടെത്തൽ. ഇതിൽ ഇടുക്കി ജില്ലാ കളക്ടർ ആയിരുന്ന ഷീബ ജോർജ് തുടർനടപടികൾക്ക് ഉത്തരവിടുകയും ചെയ്തു. ആദ്യ നടപടിയായി 41.5 ഏക്കർ സ്ഥലം തിരിച്ചു പിടിച്ചു എന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. എന്നാൽ ഇതിലും വ്യക്തത കുറവുണ്ട്.


ഈ സംഭവത്തിൽ തുടർനടപടി എടുക്കാതെ റവന്യൂ വകുപ്പ് അലംഭാവം കാണിക്കുകയാണ് എന്ന് ആരോപണവും വന്നിട്ടുണ്ട്. 41.5 ഏക്കർ ഭൂമി തിരിച്ച് പിടിച്ചു എന്ന് പറയുമ്പോഴും കയ്യേറ്റക്കാരുടെ പട്ടിക ഇതുവരെ പൊലീസിന് കൈമാറിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ ഇടപെടൽ ആണ് നടപടികൾ വൈകാൻ കാരണമെന്ന് ആരോപണം ഉയരുന്നുണ്ട്.
കയ്യേറ്റക്കാരുടെ പേര് വിവരങ്ങൾ ഇതുവരെ റവന്യൂ വകുപ്പ് പൊലീസിന് കൈമാറിയിട്ടില്ല. അതുകൊണ്ടുതന്നെ പൊലീസിന്എഫ്ഐആർ രജിസ്റ്റർ ചെയ്യാനും സാധിച്ചിട്ടില്ല.
കയ്യേറ്റക്കാർക്കെതിരെ ലാൻഡ് കൺസർവെൻസി ആക്ട് പ്രകാരം കേസ് എടുക്കണം എന്നതാണ് ആവശ്യം.കയ്യേറ്റക്കാർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമനും ആവശ്യപ്പെട്ടിട്ടുണ്ട്.

പരുന്തുംപാറയിലെ വിനോദസഞ്ചാര മേഖലയിൽ 110 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടുണ്ടെന്നായിരുന്നു പീരുമേട് തഹസിൽദാരുടെ കണ്ടെത്തൽ. ഇതിൽ ഇടുക്കി ജില്ലാ കളക്ടർ ആയിരുന്ന ഷീബ ജോർജ് തുടർനടപടികൾക്ക് ഉത്തരവിടുകയും ചെയ്തു. ആദ്യ നടപടിയായി 41. 5 ഏക്കർ സ്ഥലം തിരിച്ചു പിടിച്ചു എന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. എന്നാൽ ഇതിലും വ്യക്തത കുറവുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *