തളിപ്പറമ്പ് പട്ടുവത്ത് പൂട്ടിയിട്ട വീട് കുത്തിതുറന്ന് മോഷണം : 20 പവനും ഒന്നര ലക്ഷം രൂപയും കവർന്നു

തളിപ്പറമ്പ് പട്ടുവം കടവിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 20 പവനും ഒന്നര ലക്ഷം രൂപയും കവർന്നു. പട്ടുവം കടവിന് സമീപം പടിഞ്ഞാറേ ചാലിൽ പുഴക്ക് സമീപം താമസിക്കുന്ന കെ. പി അബുബക്കർ മുസലിയാരുടെ വീട്ടിലാണ് കവർച്ച നടന്നത്. ബന്ധുവീട്ടിൽ പോയിരുന്ന വീട്ടുകാർ ഇന്ന് ഉച്ചയോടെഎത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്.

വീടിൻ്റെ രണ്ടാം നിലയിലെ വാതിൽ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവൻ്റെ ആഭരണങ്ങളും ഒന്നര ലക്ഷം രൂപയും കവരുകയായിരുന്നു. മോഷണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തളിപ്പറമ്പ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.


വീട്ടുടമയും ഭാര്യയും സഹോദരിയുമായിരുന്നു ഇവിടെ താമസം. ഭാര്യയ്ക്ക് സുഖമില്ലാത്തത് കാരണം വീടുപൂട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

27 ന് വീട്ടുടമ വീടു തുറന്ന് പരിശോധിച്ച ശേഷം തിരിച്ചു പോകുകയും ചെയ്തിരുന്നു. സഹോദരി അള്ളാം കുളത്തെ ബന്ധുവീട്ടിലുമായിരുന്നു. മകൾ വിദേശത്താണ് ഇവരുടെ ആഭരണങ്ങളാണ് മോഷണം പോയത്. ആശുപത്രിയിൽ നിന്നും ഭാര്യയെ എളംബേരത്തെ മകളുടെ വീട്ടിൽ കൊണ്ടുവിട്ട ശേഷം ഇന്ന് പട്ടുവം കടവിലെ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നത് കണ്ടത്. വീട്ടിലെ സാധന സാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ്. വിവരമറിഞ്ഞ് എസ്.ഐ.കെ.ദിനേശനും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.

About The Author