സ്വർണ്ണ വില കുതിച്ചുയരുന്നു; പവന് 51,000 കടന്നു

സംസ്ഥാനത്ത് പുതിയ ഉയരങ്ങൾ കീഴടക്കി സ്വർണക്കുതിപ്പ്. പവന് 51,000 രൂപയ്ക്ക് മുകളിലെത്തി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 6,410 രൂപയിലും പവന് 51,280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ കൂടി 5,360 രൂപയും പവന് 520 രൂപ കൂടി 42,880 രൂപയിലുമെത്തി. ഏപ്രില്‍ ആദ്യവാരത്തിലെ രണ്ട് ദിനത്തിനുള്ളില്‍ സ്വര്‍ണവിലയിൽ പവന് 1,280 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ആഗോളവിപണിയില്‍ സ്വര്‍ണവില കൂടുന്നതും കൂടുതൽപേർ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കാണുന്നതുമാണ് വിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ‌ സ്വർണവില 2,285 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര സ്വർണവില ഈ നില തുടർന്നാൽ 2,300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതകളാണ് കാണുന്നത്.

കഴിഞ്ഞ മാസം അവസാനത്തിലാണ് സ്വര്‍ണവില പവന് അര ലക്ഷം കടന്നത്. ഈ മാസം ഒന്നിന് 680 രൂപ കൂടിയപ്പോൾ രണ്ടിന് 200 രൂപ കുറയുകയാണുണ്ടായത്. തുടർന്നാണ് ഇന്ന് 600 രൂപ വര്‍ധിച്ചത്. അതേസമയം, വെള്ളിവിലയിലും വര്‍ധന രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ടുരൂപ വര്‍ധിച്ച് 84 രൂപയിലെത്തി. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുകയാണ്.

About The Author