വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും വളരെ വേഗത്തിലും എളുപ്പത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനുള്ള സി-വിജില്‍ ആപ്പില്‍ ഇതുവരെ ലഭിച്ചത് 152 പരാതികള്‍. ഇതില്‍ 140 പരാതികള്‍ തീര്‍പ്പാക്കി. മൂന്ന് പരാതികള്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി. ആറെണ്ണം നടപടികള്‍ പുരോഗമിക്കുന്നു. മൂന്ന് പരാതികള്‍ പെരുമാറ്റ ചട്ടലംഘനം അല്ലെന്ന് കണ്ടെത്തിയതിനാല്‍ ഒഴിവാക്കി.
പൊതുജനങ്ങള്‍ക്ക് ചട്ടലംഘനങ്ങള്‍ സംബന്ധിച്ച ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പകര്‍ത്തി പരാതിയായി അറിയിക്കാനുള്ള സംവിധാനമാണ് സി-വിജില്‍ ആപ്പ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ആവശ്യമായ ഭാഷ തെരഞ്ഞെടുക്കണം. പേര് വെളിപ്പെടുത്തിയും അല്ലാതെയും പരാതി നല്‍കാം. പേര് വെളിപ്പെടുത്തിയാണ് പരാതി നല്കുന്നതെങ്കില് മൊബൈല്‍ നമ്പര്‍ നല്‍കണം. ഫോണില്‍ ലഭിക്കുന്ന നാലക്ക ഒ ടി പിയും അടിസ്ഥാന വിവരങ്ങളും നല്കി ലോഗിന്‍ ചെയ്ത് പരാതി രേഖപ്പെടുത്താം. പേര് വെളിപ്പെടുത്താന്‍ താല്പര്യമില്ലെങ്കില് അജ്ഞാതന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരാതി സമര്‍പ്പിക്കണം. അജ്ഞാത പരാതികളുടെ തുടര്‍നടപടികള്‍ അറിയാനാകില്ല.
പരാതികളില്‍ 100 മിനുട്ടിനുള്ളില്‍ നടപടിയാകും. പണം, സമ്മാനം, മദ്യം എന്നിവയുടെ വിതരണം, അനുമതിയില്ലാതെ ബാനര്‍, പോസ്റ്ററുകള്‍ സ്ഥാപിക്കല്‍, ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍/ഭീഷണിപ്പെ
സി- വിജില്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കലക്ടറേറ്റില്‍ കണ്ട്രോള് റൂം സജ്ജമാക്കിയിട്ടുണ്ട്. 9188406486, 9188406487 ഈ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അറിയിക്കാം.
തെരഞ്ഞെടുപ്പ് പ്രചാരണം; അച്ചടിച്ചവയുടെ പകര്‍പ്പ് സമര്‍പ്പിക്കണം
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അച്ചടിക്കുന്ന നോട്ടീസ്, പോസ്റ്റര്‍, ലഘുലേഖകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ സത്യപ്രസ്താവനയോടൊപ്പം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. പ്രചാരണ വസ്തുക്കള്‍ അച്ചടിക്കുന്നതിന് പുറപ്പെടുവിച്ച മാര്‍ഗ്ഗ രേഖകള്‍ അച്ചടിശാലകളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും കര്‍ശനമായി പാലിക്കണം. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിച്ച പ്രകാരമുള്ള ചെലവ് വിവര രജിസ്റ്റര്‍ സൂക്ഷിക്കണം.
പ്രചാരണത്തിന്റെ ഭാഗമായി യോഗങ്ങള്‍, റാലികള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഒരു പ്രദേശത്ത് ക്രമസമാധാനം സംബന്ധിച്ച് എന്തെങ്കിലും നിയന്ത്രണങ്ങള്‍ അധികാരികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വോട്ട്; രാജ്യത്തെ ആദ്യ ജില്ലയാകാന്‍ കണ്ണൂര്‍
22നകം ജീവനക്കാരുടെ വിവരം രജിസ്റ്റര്‍ ചെയ്യണം
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള ‘ഓര്‍ഡര്‍’ സോഫ്റ്റ് വെയര്‍ സജ്ജമായി. തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണ് ഇതില്‍ ജീവനക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ / അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സഹായത്തോടെ സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തി സ്ഥാപന മേധാവികള്‍ മാര്‍ച്ച് 22നകം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ വിവരങ്ങളുടെ സാക്ഷ്യപത്രം സഹിതം മാര്‍ച്ച് 23നകം സമര്‍പ്പിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സോഫ്റ്റ് വെയര്‍ അഡ്രസ്: www.order.ceo.kerala.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയ എളുപ്പമാക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ‘ഓര്‍ഡര്‍’ സോഫ്റ്റ് വെയര്‍ സജ്ജീകരിച്ചിട്ടുള്ളത്. സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെയും ഇതിനകം നിയോഗിച്ചിട്ടുണ്ട്.
കടുവയുടെ സാന്നിധ്യം കണ്ടെത്തിയ കേളകം പഞ്ചായത്തിലെ ആറാം വാര്‍ഡ് അടക്കാത്തോട് ടൗണ്‍ പരിധിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. കടുവയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി സെഷന് 144 വകുപ്പ് പ്രകാരം മാര്‍ച്ച് 21നു വൈകിട്ട് അഞ്ചുമണി വരെയാണ് നിരോധനാജ്ഞ നീട്ടിയതെന്ന് എ ഡി എം കെ നവീന്‍ബാബു അറിയിച്ചു.