കടമെടുപ്പിന് കടിഞ്ഞാൺ: കേന്ദ്രത്തിനെതിരായ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്ന കേന്ദ്ര നടപടിക്കെതിരെ കേരളം സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വായ്പാ പരിധി വെട്ടിക്കുറച്ചത് ചോദ്യം ചെയ്താണ് ഹര്‍ജി.

കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റിലെ പിടിപ്പുകേടാണ് ധനകാര്യ നില വഷളാക്കിയത് എന്ന് കേന്ദ്രം മറുപടി നല്‍കിയിരുന്നു. കേന്ദ്ര നിലപാട് അടിസ്ഥാനരഹിതമാണെന്നാണ് കേരളം മറുപടിയും നല്‍കി.

അടിയന്തരമായി 26000 കോടി സമാഹരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തെയും കേന്ദ്രം സുപ്രീം കോടതിയില്‍ എതിര്‍ത്തു. ജസ്റ്റ്സുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

About The Author