ഗവര്‍ണറുടെ നടപടി നിയമസഭയോടുള്ള അവഹേളനമെന്ന് വി.ഡി. സതീശൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത് നിയമസഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധം അറിയിക്കുകയാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.ഗവർണർ നയപ്രഖ്യാപനപ്രസംഗത്തിന്‍റെ അവസാന ഖണ്ഡിക മാത്രം വായിച്ച് പ്രസംഗം അവസാനിപ്പിച്ചു മടങ്ങിയതിൽ പ്രതികരിക്കുകയായിരുന്നു സതീശൻ.

സർക്കാർ-ഗവർണർ പോരിന്‍റെ പരിതാപകരമായ അന്ത്യമാണ് സംഭവിച്ചത്. നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ ഒന്നുമില്ല. മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജൻസികളെ ഭയമാണ്. സംസ്ഥാന സർക്കാർ ഇരുട്ടിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

About The Author